Advertisement

മാനത്തുകണ്ണി ഇനിയൊരു ചെറിയ മീനല്ല!!

July 23, 2016
Google News 1 minute Read

 

മാനത്തുകണ്ണി,വട്ടൻ,കൊരവ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മുറൽ മത്സ്യം ഇനി മുതൽ ചില്ലറക്കാരനല്ല. തെലുങ്കാനയുടെ സംസ്ഥാനമത്സ്യമായി ഇതിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.

തെലുങ്കാനയിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന മത്സ്യവർഗമാണ് മാനത്തുകണ്ണി. ആന്ധ്രാപ്രദേശ് വിഭജനത്തോടെ തെലങ്കാനയ്ക്ക് സ്വന്തമായി ഔദ്യോഗിക മത്സ്യത്തെയും പക്ഷിയെയുമൊക്കെ കണ്ടെത്തേണ്ടതായി വന്നതോടെയാണ് പുതിയ തീരുമാനങ്ങളുണ്ടായത്.

പ്രാദേശികമായി വലിയ പ്രാധാന്യവും ഈ മത്സ്യത്തിനുണ്ട്. ഹൈദരാബാദിലെ ബധിനി ഗൗഡ സഹോദരന്മാർ ആസ്ത്മ രോഗത്തിനുള്ള മരുന്നായി ഇവയെ വിഴുങ്ങാൻ നിർദേശിക്കാറുണ്ട്.കഴിഞ്ഞ 170 വർഷമായി തുടർന്നു പോരുന്ന ഈ ശീലത്തിന് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും വൻ പ്രചാരമാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here