Advertisement

നിങ്ങൾ ഇന്റർപോൾ നിരീക്ഷണത്തിലാണ്!!

August 5, 2016
Google News 1 minute Read

 

അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ ചൂടൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.അമേരിക്കയുടെ പ്രഥമവനിതയായേക്കാവുന്ന മെലാനിയയുടെ ഇത്തരത്തിലുള്ള ചിത്രങ്ങൾ ട്രംപിന്റെ വിജയത്തെത്തന്നെ ബാധിച്ചേക്കാമെന്ന വിലയിരുത്തലുകളും ഉണ്ടായി.എന്നാൽ,ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തവരോ പ്രചരിപ്പിച്ചവരോ അറിയാത്ത ഒരു സത്യമുണ്ട്. ഇതിന്റെ പേരിൽ അവരൊക്കെ ഇന്റർ പോളിന്റെ നിരീക്ഷണത്തിലാണെന്ന്.

trump-family-4അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർപോൾ അമേരിക്കൻ ഏജൻസിയായ സിഐഎയ്ക്കു വേണ്ടിയാണ് ഈ ചിത്രങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നതെന്നാണ് അഭ്യൂഹം. സ്ഥാനാർഥിയുടെ മാത്രമല്ല കുടുംബാംഗങ്ങളുടെ കൂടി സ്വഭാവവും വ്യക്തിത്വവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനിക്കുമെന്ന സാഹചര്യത്തിലാണ് മെലാനിയയുടെ ഈ പഴയ ചിത്രങ്ങൾ ആരെങ്കിലും മനപ്പൂർവ്വം പ്രചരിപ്പിക്കുന്നതാണോ എന്ന ചോദ്യം ഉയരുന്നത്.കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വിവാദത്തിലായ ഡൊണാൾഡ് ട്രംപിന് തന്റെ ഇസ്ലാംവിരുദ്ധ നിലപാടുകളും വിനയായിട്ടുണ്ട്.അതിനൊപ്പമാണ് മെലാനിയയുടെ കോപ്പിയടി പ്രസംഗവും ഈ ചൂടൻചിത്രങ്ങളും തലവേദനയായിരിക്കുന്നത്.

imagesഇസ്ലാംവിരുദ്ധ നിലപാടുകൾ ഐഎസിന്റെ നോട്ടപ്പുള്ളിയായി ട്രംപിനെ മാറ്റിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മെലാനിയയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെ ഇന്റർപോൾ സംശയത്തോടെ വീക്ഷിക്കുന്നത്.പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കി വീണ്ടും പ്രചരിപ്പിച്ച അമേരിക്കൻ മാധ്യമങ്ങൾക്ക് എഫ്ബിഐ നോട്ടീസ് അയച്ചതായും സൂചനയുണ്ട്.

അതേസമയം ഈ ചിത്രങ്ങൾ പുറത്താവാനുള്ള കാരണം ട്രംപ് തന്നെയാണെന്നും രാഷ്ട്രീയതന്ത്രങ്ങളാണ് ഇതിനു പിന്നിലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തായാലും 15 വർഷം മുമ്പ് ഒരു ഫ്രഞ്ച് അശ്ലീല മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പ്രചരിക്കുന്ന സോഷ്യൽമീഡിയ സൈറ്റുകളും അക്കൗണ്ടുകളും ഉൾപ്പടെ ഇന്റർപോൾ നിരീക്ഷണത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here