ഇന്നസെന്റേട്ടനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കരുതെന്ന് ആഷിഖ് അബു
ഇന്നസെന്റിനെ പോലുള്ള നടന്മാരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കരുതെന്ന് സംവിധായകന്‍ ആഷിഖ് അബു. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖിന്റെ പരാമര്‍ശം. നന്നായി പരിഹസിച്ച് സംസാരിക്കാന്‍ അറിയുന്ന ആളാണ് ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നസെന്റേട്ടന്‍ ആദ്യം പറഞ്ഞത് പെണ്‍കുട്ടികള്‍ എന്തിനാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് എന്നാണ്. അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. അദ്ദേഹം അതാണ്. എംപിയായി പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. അദ്ദേഹം ഒരു ദുഷ്ടനായത് കൊണ്ടല്ല.
വാര്‍ത്തസമ്മേളനത്തില്‍ പറയുന്നതിന്റെ രാഷ്ട്രീയ ശരിക്കേട് അദ്ദേഹത്തിന് അറിയില്ല. അദ്ദഹത്തിന് അത് അറിയില്ല എന്നതാണ് വസ്തുത. ഇടത് സഹയാത്രികനെന്ന നിലയില്‍ ഇത്തരമൊരു മേഖലയിലേക്ക് വരുമ്പോള്‍ അസ്വസ്ഥ തോന്നുന്നുണ്ടെന്നും ആഷിഖ് അബു പറയുന്നു. ഇടത്പക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ് ലിംഗനീതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും അതിന് ശേഷവും പറഞ്ഞ പ്രധാനപ്പെട്ട കാര്യം സ്ത്രീസുരക്ഷയാണ്.
ഫെമിനിസം എന്നത് ഇടത് പ്രത്യശാസ്ത്രത്തിന്റെ ഭാഗമാണെന്ന് മനസ്സിലാകാത്തവരാണ് ഇടത്പക്ഷത്തിന്റെ സാമാജികരാവുന്നത്. ലോകത്തിലെ ഏറ്റവും പുരോഗമനപരമായ പ്രത്യശാസ്ത്രത്തിന്റെ ഭാഗമായാണ് ഇവര്‍ അറിയപ്പെടുന്നതാണ് ഏറ്റവും സങ്കടകരം. അതില്‍ പക്ഷെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആഷിക് അബു പറയുന്നു.സാമൂഹികബോധം എന്നത് തീര്‍ത്തും കുറവായ മേഖലയാണ് സിനിമ. എത്ര സിനിമാ സെറ്റുകളില്‍ പത്രം വാങ്ങാറുണ്ടെന്ന് അന്വേഷിച്ചാല്‍ തീരും സിനിമാ മേഖലയിലെ സാമൂഹിക ബോധമില്ലായ്മയെ കുറിച്ചുള്ള സംശയങ്ങള്‍. സിനിമാ മാസികകള്‍ അല്ലാതെ മറ്റൊന്നും അവിടെ കാണാന്‍ കഴിയില്ല. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഒന്നുമറിയാത്ത പ്രവര്‍ത്തനമാണ്. പൊട്ടക്കിണറ്റില്‍ കിടന്ന് അവിടെനിന്നുമുള്ള ആകാശം മാത്രം കാണുകയാണ് അവര്‍ ചെയ്യുന്നത്. എന്നും ആഷിഖ് അബു പറയുന്നു.
aashiq abu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here