പിഴയടയ്ക്കാനാകില്ലെന്ന് ഗുർമീത് കോടതിയിൽ
ബലാത്സംഗ കേസിൽ തടവ് ശിക്ഷയ്‌ക്കൊപ്പം വിധിച്ച പിഴയടയ്ക്കാനാകില്ലെന്ന് ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗ്. 30 ലക്ഷം രൂപയാണ് ഗുർമീതിന് പിഴയായി കോടതി വിധിച്ചത്. അഭിഭാഷകൻ മുഖേന പഞ്ചാബ്, ഹരിയാന ഹൈക്കോടതികളെ ഗുർമീത് ഇക്കാര്യം അറിയിക്കുകയായിരുന്നു.
ബലാത്സംഗത്തിനിരയായവർക്ക് 30 ലക്ഷം രൂപ നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഗുർമീതിന്റെ ആസ്ഥികൾ സർക്കാർ കണ്ടുകെട്ടിയിരിക്കുകയാണ്. അതിനാൽ 30 ലക്ഷം രൂപ നൽകാനാകില്ലെന്നാണ് അഭിബാഷകൻ കോടതിയെ അറിയിച്ചത്.
പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗുർമീത് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. രണ്ട് മാസത്തിനുള്ളിൽ പിഴയടയ്ക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, സുധീർ മിത്തൽ എന്നിവരടങ്ങിയ ബഞ്ച് നിർദ്ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here