ജയസൂര്യയുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 12ലേക്ക് മാറ്റി
പാസ്പോർട്ട് പുതുക്കാൻ അനുമതി ആവശ്യപ്പെട്ട് നടൻ ജയസൂര്യ നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാർച്ച് 12ലേക്ക് മാറ്റി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.ചെലവന്നൂർ കായൽ കയ്യേറ്റ കേസ് നിലനിൽക്കുന്നതിനാൽ പാസ്പോർട്ട് പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി വേണമായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെ പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ജയസൂര്യ തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതെന്ന് പരാതി നല്‍കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here