സെഞ്ചൂറിയനിലും രക്ഷയില്ലാതെ സൗത്താഫ്രിക്ക; ഇന്ത്യയ്ക്ക് വിജയിക്കാന്‍ 205 റണ്‍സ്
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകര്‍ച്ച. സെഞ്ചൂറിയനില്‍ നടക്കുന്ന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയുടെ ഇന്നിംഗ്‌സ് 46.5 ഓവറില്‍ 204 റണ്‍സിന് അവസാനിച്ചു. ടോസ് ലഭിച്ച ഇന്ത്യ സൗത്താഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി ഖായ സോണ്ടോ 54 റണ്‍സ് നേടി ടോപ് സ്‌കോററായി. ഫെല്‍ക്യാവോ (34), എ.ബി ഡിവില്ലിയേഴ്‌സ് (30), ഏയ്ഡന്‍ മാര്‍ക്രാം (24), ഹെന്റിച്ച് ക്ലാസന്‍ (22) എന്നിവരും അല്‍പ്പനേരം ക്രീസില്‍ പിടിച്ചുനിന്നു. ഇന്നത്തെ ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇന്ത്യയുടെ ബൗളിംങ് നിരയിലേക്ക് ഇടം ലഭിച്ച ശാര്‍ദുല്‍ താക്കൂറിന്റെ നാല് വിക്കറ്റ് നേട്ടമാണ് സൗത്താഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജസ്പ്രിത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. അല്‍പ്പസമയത്തിനകം ഇന്ത്യന്‍ ടീം മറുപടി ബാറ്റിംഗ് ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here