സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം കിടന്നാല്‍ പോര, എന്നെ കൊല്ലാന്‍ ശ്രമിച്ച വ്യക്തിയല്ലേ; ഇപി ജയരാജന്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ പോലീസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഇപ്പോള്‍ പിടികൂടിയിരിക്കുന്നത് ഡമ്മി പ്രതികളാണെന്നും ആരോപിച്ച് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ കണക്കിന് പരിഹസിച്ച് ഇ.പി. ജയരാജന്‍ രംഗത്ത്. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം കിടന്നാന്‍ പോരെന്ന് ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശുഹൈബ് കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുധാകരന്‍ നിരാഹാരം കിടക്കുന്നത്. ഇതുവരെ രണ്ട് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. അവരെ കൃത്യമായ തെളിവുകളോടെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇപ്പോള്‍ സുധാകരന്‍ ആരോപിക്കുന്നത് പിടികൂടിയവര്‍ ഡമ്മി പ്രതികളാണെന്നാണ്. ഇങ്ങനെയെല്ലാം സുധാകരന്‍ പറയുന്നത് മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സുധാകരന്‍ പരിഹസിച്ചു.
പോലീസ് വസ്തുനിഷ്ഠമായും മറ്റ് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയുമാണ് അന്വേഷണം നടത്തിയിരിക്കുന്നതും പ്രതികളെ പിടികൂടിയിരിക്കുന്നതും. അപ്പോള്‍ സുധാകരന്‍ പറയുന്നു അത് ഡമ്മി പ്രതികളാണെന്ന്. ഇത് കുറ്റവാളികളെ രക്ഷിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നതാണെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. കുറ്റം ചെയ്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here