കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും
ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ ഇടപാടിൽ കാർത്തി ചിദംബരത്തെ നുണ പരിശോധനയ്ക്കു വിധേയനാക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. സിബിഐയുടെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സ്പെഷൽ കോടതി ജഡ്ജി സനിൽ റാണ വ്യക്തമാക്കി. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കൂട്ടുപ്രതി ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയ്ക്കൊപ്പമാവും നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യവും പരിഗണിക്കുക. ഐഎൻഎക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തിയുടെ സിബിഐ കസ്റ്റഡി മൂന്ന് ദിവസത്തേക്കുകൂടി കഴിഞ്ഞ ദിവസം കോടതി നീട്ടിയിരുന്നു. കേസ് അന്വേഷണത്തിന്റെ തുടര്‍ച്ചയ്ക്കും യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്തുന്നതിനും കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടത് ആവശ്യമാണെന്ന് നിരീക്ഷിച്ചാണ് കാര്‍ത്തിയുടെ കസ്റ്റഡി നീട്ടിനൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here