ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു
സിംഹളരും ന്യൂനപക്ഷ മുസ്ലീം ജനവിഭാഗങ്ങളും തമ്മില്‍ ശ്രീലങ്കയില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പ്രാഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടിയന്തരാവസ്ഥക്ക് കാരണമായ സംഘര്‍ഷങ്ങള്‍ കുറഞ്ഞതായും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മാസം ആദ്യം കാൻഡിയിൽ ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ജനക്കൂട്ടം ഒരു സിംഹളവംശജനെ കൊലപ്പെടുത്തിയതാണു ലഹളയ്ക്കു കാരണം. ബുദ്ധമതക്കാരുടെ പ്രധാനകേന്ദ്രമായ പുരാതന കാൻഡി നഗരം പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്. 2011നുശേഷം ആദ്യമായാണു ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here