Advertisement

ഉന്നാവോയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎൽഎയാണെന്ന് സിബിഐ

May 11, 2018
Google News 0 minutes Read
kuldeep singh

ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് കുറ്റക്കാരനെന്ന് സിബിഐ. കഴിഞ്ഞ വർഷം ജൂൺ നാലിന് മഖായി ഗ്രാമത്തിലെ എംഎൽഎയുടെ വസതിയിൽ വച്ചാണ് പെൺകുട്ടിയെ കുൽദീപ് ബലാത്സംഗം ചെയ്തതെന്ന് സിബിഐ സ്ഥിരീകരിച്ചു. ബലാത്സംഗം നടക്കുന്ന സമയത്ത് മുറിയുടെ പുറത്ത് കാവൽ നിൽക്കുകയായിരുന്നു എംഎൽഎയുടെ സഹായി ശശി സിങ്.

കുൽദീപ് സിങ്ങാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശശി സിങാണ് ഇതിന് കൂട്ടുനിന്നതെന്നും പെൺകുട്ടി പലയാവർത്തി പൊലീസിന് മൊഴി നൽകിയെങ്കിലും എഫ്‌ഐആറിൽ നിന്നും കുറ്റപത്രത്തിൽ നിന്നും കുൽദീപ് സിങ് അടക്കമുള്ളവരെ ഉത്തർപ്രദേശ് പൊലീസ് ഒഴിവാക്കുകയാണ് ചെയ്തത്. ജൂൺ 20 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ആഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കുന്നത് പൊലീസ് വൈകിപ്പിച്ചെന്നും സിബിഐ കുറ്റപ്പെടുത്തി.

പ്രതികളെ രക്ഷപെടുത്താൻ പൊലീസ് ഗുരുതര നിയമലംഘനമാണ് നടത്തിയത്. മജിസ്‌ട്രേറ്റിൻറെ സാന്നിധ്യത്തിൽ സിബിഐ, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലും പെൺകുട്ടി ബിജെപി എംഎൽഎയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here