പശ്ചിമ ബംഗാളിൽ സംഘർഷം; 4 മരണം
പശ്ചിമ ബംഗാളിൽ ഇന്ന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ വ്യാപക അക്രമങ്ങളിൽ ഇതുവരെ 4 പേർ മരിച്ചു. നോർത്ത് 24 പർഗാനയിലെ കുൽടാലി മേഖലയിലുണ്ടായ ആക്രമണത്തിൽ ആരിഫ് ഗാസി എന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കൂടാതെ, ബിർപാരയിൽ ടിഎംസി പ്രവർത്തകരുടെ ആക്രമണത്തിൽ അഞ്ച് പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പലയിടത്തും ബൂത്തുകൾ പിടിച്ചെടുക്കാൻ തൃണമൂൽ ശ്രമം നടന്നു. പൊലീസിന് നേരെയും ബോബേറുണ്ടായി. ആളുകളെ പിരിച്ച് വിടാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.
#WATCH:Vehicles vandalised in Raniganj area of Asansol during voting for #PanchayatPolls in #West Bengal. pic.twitter.com/fPVJP1E5Zc
— ANI (@ANI) May 14, 2018
കൂച്ച് ബെഹറിൽ ഇരു വിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ബോംബ് സ്‌ഫോടനത്തിലേക്ക് നയിക്കുകയും ഇരുപതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടു ചെയ്യാൻ വന്ന തങ്ങളെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നാണ് പരിക്കേറ്റവരുടെ മൊഴി.
#WATCH: Clashes between BJP and CPI(M) workers in Durgapur. #WestBengal #PanchayatElection pic.twitter.com/FXzXFLXynz
— ANI (@ANI) May 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here