നിപ പകര്‍ന്നത് കിണറില്‍ നിന്നെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പടര്‍ന്നത് കിണറിലെ വെള്ളത്തില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ മൂലം മരിച്ച ചങ്ങോരത്ത് മൂസ്സയുടെ വീട്ടിലെ കിണറില്‍ നിന്ന് വവ്വാലുകളെ കണ്ടെത്തി. കിണര്‍ മൂടിയിട്ടുണ്ട്. വൈറസുകളെ തടയുന്ന കാര്യത്തില്‍ വീഴ്ച വന്നിട്ടില്ല. രണ്ടാമത്തെ മരണം നടന്നയുടനെ കേന്ദ്രത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ വാര്‍ഡ് നിര്‍മ്മിക്കും. എട്ട് പേരാണ് നിപ ബാധിച്ചതായി സംശയിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. നാല് പേരുടെ മരണം നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here