പതിനേഴുകാരനൊപ്പം ഒളിച്ചോടിയ മൂന്ന് വയസ്സുകാരന്റെ അമ്മ അറസ്റ്റിൽ
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചിറ്റിലഞ്ചേരി വികെ നഗറിൽ സജിത (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 8.30 ന് നെല്ലിയാമ്പതി കേശവൻ പാറയ്ക്കു സമീപം സംശയാസ്പദമായി കണ്ടതിനെ തുടർന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ഇവരെ തടഞ്ഞുവെച്ച് പാടഗിരി പൊലീസിൽ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ നാലാം തിയതി ഭർത്താവിൻറെ വീട്ടിൽനിന്നു മൂന്നുവയസു പ്രായമുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി പിന്നീട് ഭർത്താവിൻറെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയിരുന്നു. എന്നാൽ, ഭർത്ത്ഗൃഹത്തിൽ എത്താതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
മകനെയും കൂട്ടി ചൊവ്വാഴ്ച കോയമ്പത്തൂരിൽ എത്തിയ യുവതിയും പതിനേഴുകാരനും, മൊബൈൽ ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആൺകുട്ടി വീട്ടിൽ നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തിൽ ബംഗളൂരുവിലെത്തി. അവിടെ ഒരു ദിവസം തങ്ങിയ ശേഷം അവിടെ നിന്ന് കേരളത്തിൽ തിരിച്ചെത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിക്ക് ചിറ്റിലഞ്ചേരി ജംങ്ഷനിലുള്ള യുവതിയുടെ അച്ഛൻ ജോലി ചെയ്യുന്ന കടയിലെത്തി കുട്ടിയെ കട ഉടമയെ ഏൽപ്പിച്ച് വീണ്ടും കടന്നു കളഞ്ഞു.
തുടർന്നാണ് നെല്ലിയാമ്പതിയിൽ എത്തിയത്. കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഹാജരാക്കിയ ശേഷം അവർ ഭർത്താവിനെ ഏൽപ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിലുമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
woman eloped with 17 year old boy arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here