മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ നടപടി; ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ ഇടപെടരുതെന്ന് ഐഎംഎ
സംസ്ഥാനത്തെ 9 സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവിൽ ഇടപെടരുതെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ. അംഗീകാരം റദ്ദാക്കിയത് ചോദ്യം ചെയ്ത് മെഡിക്കൽ കോളജുകൾ സമർപ്പിച്ച ഹർജിയിലാണ് മെഡിക്കൽ കൗൺസിൽ നിലപാടറിയിച്ചത്.
കോളേജുകളിൽ നടത്തിയ പരിശോധനയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലന്ന് റിപ്പോർട്ടുണ്ടന്നും മെഡിക്കൽ കൗൺസിൽ ബോധിപ്പിച്ചു. ഐ.എം.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അധ്യാപകരെ നിയമിച്ചിട്ടില്ലന്നും ആവശ്യത്തിനു രോഗികൾ ഇല്ലന്നും കൗൺസിൽ വ്യക്തമാക്കി.
9 മെഡിക്കൽ കോളേജുകളിലായി ആയിരത്തോളം സീറ്റുകളാണ് നഷ്ടമായിട്ടുള്ളത്. രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കണമെന്നാണ് കോളേജുകളുടെ ആവശ്യം. കേസ് കോടതി വിധി പറയാൻ മാറ്റി. 9 കോളേജുകളില്‍ അഞ്ച് കോളേജുകളാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here