ജീവനു ഭീഷണിയായി ‘മേരി പോപ്പിന്‍സ് ചലഞ്ച്’
മനുഷ്യ ജീവന് ഭീഷണിയാകുന്ന സാഹസിക ഗെയിമുകള്‍ അവസാനിക്കുന്നില്ല. കീക്കി ചലഞ്ചിനും ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ചിനും ശേഷം ‘മേരി പോപ്പിന്‍സ്’ ചലഞ്ചാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുന്ന ചലഞ്ചായിരുന്നു കീക്കി ചലഞ്ചെങ്കില്‍ കുറച്ചു കൂടി അപകടം പിടിച്ചതാണ് ‘മേരി പോപ്പിന്‍സ് ചലഞ്ച്’. ഉയരമുള്ള കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് കുട പിടിച്ച് ചാടണം. കാറ്റിന്റെ ഗതി അനുസരിച്ച് മുകളില്‍ നിന്നു ചാടുന്നയാള്‍ താഴെയെത്തും. അകമ്പടിയായി എ സ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്‌സ് ദ് മെഡിസിന്‍ ഗോ ഡൗണ്‍ എന്ന മേരി പോപ്പിന്‍സ് ഗാനവും.
‘വാള്‍ട്ട് ഡിസ്‌നി’യിലെ മേരി പോപ്പിന്‍സ് എന്ന കഥപാത്രമാണ് ചലഞ്ചിന്റെ അടിസ്ഥാനം. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയാണ് മേരി പോപ്പിന്‍സ് എന്ന കഥാപാത്രം. ചലഞ്ച് ഏറ്റെടുത്ത ഏറെ പേരും പാലത്തിനും വലിയ കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നുമൊക്കെയാണ് താഴെക്ക് ചാടുന്നത്. ഉയരത്തില്‍ നിന്ന് ചാടുന്നതു കൊണ്ട് തന്നെ അപകടം സംഭവിക്കാനും ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഫെയയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരവധി പേരാണ് ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here