കെപിഎംജിക്കെതിരായ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് ഇപി ജയരാജന്‍
കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി കെപിഎംജിയെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. കണ്‍സള്‍ട്ടന്‍സിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ച് പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മന്ത്രി ഇ.പി ജയരാജന് കത്ത് നല്‍കിയിട്ടുണ്ട്.
എന്നാല്‍, കെപിഎംജിക്കെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് ചില മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും അതില്‍ കഴമ്പുള്ളതായി തോന്നുന്നില്ലെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു. നിലവില്‍ കെപിഎംജിയ്ക്ക് കണ്‍സള്‍ട്ടന്‍സി ചുമതല നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here