നിലയ്ക്കലിൽ നടന്നത് ആസൂത്രിത ആക്രമണം; തെളിവ് പുറത്ത് വിട്ട് കടകംപള്ളി സുരേന്ദ്രൻ
ഇന്നലെ നിലയ്ക്കലിൽ നടന്നത് ആസൂത്രണ ആക്രമണമെന്ന് കടകംപള്ളി സുേരന്ദ്രൻ. ഇത് തെളിയിക്കുന്ന ശബ്ദ സന്ദേശവും മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടു. എഎച്ച്പി ജില്ലാ സെക്ട്രട്ടറി ജിജിയുടെ ശബ്ദരേഖയാണ് പത്ര സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്ത് വിട്ടത്.
അയ്യപ്പ ഭക്തരോട് നിലയ്ക്കലിലേക്ക് എത്താനുള്ള ആഹ്വാനമാണ് ശബ്ദരേഖയിൽ ഉള്ളത്. 144പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് പോലീസിന്റെ കയ്യിൽ അകപ്പെടാതെ എങ്ങനെ അവിടെയെത്താമെന്നാണ് ജിജി വോയ്സ് ക്ലിപ്പിലൂടെ വ്യക്തമാക്കുന്നത്. തീർത്ഥാടകരാണെന്ന് കാണിക്കാൻ ഇരുമുടിക്കെട്ടെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ കയ്യിലെടുത്ത് ഒന്നോ രണ്ടോ പേരായി വേണം ഇങ്ങോട്ട് എത്താനെന്നും ശബ്ദരേഖലയിലുണ്ട്. മാല കഴുത്തിൽ അണിയണമെന്നും പറയുന്നു. അവിടെ എത്തിയാൽ വേണ്ട സൗകര്യങ്ങൾ നൽകാനായി ഒരു ഫോൺനമ്പറും പറഞ്ഞ് കൊടുക്കുന്നുണ്ട്. എത്രയും പെട്ടെന്ന് എത്താൻ കഴിയുന്നവർ നിലയ്ക്കൽ എത്തിച്ചേരണമെന്നും ഇയാൾ ഫോണിലൂടെ ആവശ്യപ്പെടുന്നു. സെക്രട്ടേറിയറ്റ് അനക്സ് ബിൾഡിംഗിൽ അൽപം മുമ്പാണ് മന്ത്രി പത്രസമ്മേളനം വിളിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here