സൗദി അറേബ്യയിലെ വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവ്
സൗദി അറേബ്യയിലെ വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം 17.6 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സൗദിയിലെ വിദേശ തൊഴിലാളികള്‍ 12.02 ബില്ല്യന്‍ റിയാലാണ് മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. എന്നാല്‍ ഈ വര്‍ഷം അത് 9.9 ബില്യനായി കുറഞ്ഞു. സ്വദേശി പൗരന്‍മാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് അയച്ച പണത്തിലും ഗണ്യമായ കുറവുണ്ട്. 2017ല്‍ 7.9 ബില്യന്‍ റിയാല്‍ അയച്ച സ്ഥാനത്ത് ഈ വര്‍ഷം 4.8 ബില്യനായി കുറഞ്ഞു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 39.5 ശതമാനം കുറവാണെന്നും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി വ്യക്തമാക്കി.
പൊയിന്റ് ഓഫ് സെയില്‍ ക്രയവിക്രയങ്ങളുടെ തുക രാജ്യത്തെ കഴിഞ്ഞ പതിനൊന്ന് മാസത്തേത് 209.98 ബില്യന്‍ റിയാലാണ്. കഴിഞ്ഞ വര്‍ഷം ഇത് 180.25 ബില്യന്‍ ആണ് രേഖപ്പെടുത്തിയതെന്നും കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സ്വദേശിവല്‍ക്കരണം, വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി, ആശ്രിത ലെവി എന്നിവയാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന തുകയില്‍ കുറവു വരാന്‍ കരാണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here