പീഡനങ്ങളിൽ നിന്നും സ്വയംരക്ഷിക്കാൻ തടിച്ചു കൊഴുത്ത് ‘ഭംഗിയില്ലാത്തവൾ’ ആകാൻ ശ്രമിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്
26 വയസ്സുള്ള റെബേക്ക 2011 ലാണ് ലൈംഗിക പീഡനത്തിനരയാകുന്നത്. അന്നുമുതൽ തന്റെ ജീവിതത്തിൽ സംഭവിച്ച നിർഭാഗ്യകരമായ സംഭവങ്ങൾക്ക് സ്വയം പഴിചാി ജീവിക്കുകയായിരുന്നു അവൾ. തന്റെ സൗന്ദര്യമാണ് എല്ലാത്തിനും കാരണമെന്നു പറഞ്ഞ് പിന്നീടങ്ങോട്ട് ഭക്ഷണം ഴിച്ച് തടിച്ചു കൊഴുക്കാൻ തുടങ്ങി അവൾ. ഒരുഘട്ടത്തിൽ അവളുടെ തൂക്കം 114 കിലോഗ്രാം വരെയെത്തി.
എന്നാൽ അച്ഛന് വന്ന അസുഖമാണ് റെബേക്കയുടെ ജീവിതം മാറ്റിമറിച്ചത്. അത്‌ലറ്റും നിരവധി മാരത്തോണുകളിൽ പങ്കെടുത്ത റെബേക്കയുടെ അച്ഛന് കാൻസർ പിടിയിലാണെന്ന സത്യം ആ കുടുംബത്തെ പിടിച്ചുലച്ചു. ഇത്രയധികം കായികാധ്വനം ചെയ്യുന്ന അച്ഛന്റെ ശരീരത്തിൽ രോഗം വന്നുവെങ്കിൽ വർഷങ്ങളായി ശരീരം ശ്രദ്ധിക്കാതെ ജങ്ക് ഫുഡും കൊഴുപ്പും മാത്രം നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്ന തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അവൾ ചിന്തിച്ചു. അപ്പോഴാണ് ഭക്ഷണം നിയന്ത്രിച്ച് അവൾ തന്റെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാൻ തീരുമാനിച്ചത്.
അപ്പോഴേക്കും 2011 ലെ റെബേക്കയുടെ ചിന്താഗതിയിൽ നിന്നും ഏറെ മാറിയിരുന്നു അവർ. പീഡനത്തിന് കാരണം പീഡിപ്പിക്കപ്പെടുന്ന സ്ത്രീയല്ല മറിച്ച് ആക്രമി തന്നെയാണെന്ന സത്യം മുതിർന്നപ്പോഴാണ് റെബേക്ക തിരിച്ചറിയുന്നത്. ഒരു സ്ത്രീയുടെ രൂപമോ ധരിക്കുന്ന വസ്ത്രമോ സാഹചര്യമോ ഒന്നുമല്ല പീഡനത്തിന് കാരണമെന്ന് അവർ മനസ്സിലാക്കി. പിന്നീടങ്ങോട്ട് തിരിച്ചറിവിന്റെയും തിരിച്ചുപോക്കിന്റെയും നാളുകളായിരുന്നു.
കേബ്രിഡ്ജ് വെയ്റ്റ് പ്ലാൻ പ്രകാരമാണ് റെബേക്ക തടി കുറച്ചത്. 114 കിലോഗ്രാം ഭാരമുണ്ടായിരുന്ന റെബേക്ക അങ്ങനെ 63 കിലോഗ്രാമിലേക്ക് ചുരുങ്ങി. അപ്പോഴേക്കും റെബേക്കയുടെ അച്ഛൻ മരിച്ചിരുന്നു. അതോടെ റെബേക്ക പുറത്തുനിന്നുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കി. റെബേക്കയുടെ അച്ഛന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വളരെ ഇഷ്ടമായിരുന്നു. അച്ഛന്റെ മരണശേഷം റെബേക്കയുടെ അച്ഛന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് വീട്ടിൽ ഭക്ഷണമുണ്ടാക്കി കഴിക്കാൻ തുടങ്ങി…അതുവഴി അച്ഛനോട് അടുക്കുന്നത് പോലെ അവൾക്ക് തോന്നി.
ഇന്ന് അവൾ കഴിക്കുന്നതിൽ 70 ശതമാനവും പച്ചക്കറികളാണ്. ചെറിയ അളവിൽ പ്രൊട്ടീനും, കാർബോഹൈട്രേറ്റും ഫാറ്റുമെല്ലാം ഉണ്ട്. ധാരാളം വെള്ളവും റെബേക്ക കുടിക്കുന്നുണ്ട്. ഒപ്പം കഴിയാവുന്നത്ര നടക്കുവാനും റെബേക്ക ശ്രമിക്കുന്നുണ്ട്.
Woman Who Was Sexually Assaulted Deliberately Gains Weight To Make Herself Unattractive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here