കന്യാസ്ത്രീയുടെ മുറിയിലും, കിണറിന് സമീപത്തും ചോരപ്പാടുകള്‍
പത്തനാപുരത്ത് കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കന്യാസ്ത്രീ താമസിച്ചിരുന്ന മുറിയിലും, മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തും രക്തക്കറ കണ്ടത്തിയതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടാക്കുന്നത്. കിണറിന് സമീപത്ത് നിലത്തും, കിണറിന്റെ കൈവരിയിലും, തൂണിലും രക്തപ്പാടുകളുണ്ട്. മാത്രമല്ല സിസ്റ്റര്‍ താമസിച്ചിരുന്ന മുറിയിലും രക്തപ്പാടുകള്‍ ഉണ്ട്. ഒറ്റയ്ക്ക് ഒരു മുറിയിലാണ് ഇവര്‍ മഠത്തില്‍ താമസിച്ചിരുന്നത്. മുറിയില്‍ മുടി മുറിച്ച നിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഒമ്പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിണറിന് സമീപത്ത് വലിച്ചിഴച്ച പാടുകളും ഉണ്ട്.
സെന്റ് സ്റ്റീഫൻ സ്‌കൂളിലെ അധ്യാപിക സൂസമ്മയെയാണ് മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 25 വർഷമായി ഈ സ്‌കൂളിലെ അധ്യാപികയാണ് സൂസണ്‍ മാത്യു. ഒരാഴ്ചത്തെ അവധിയ്ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.
പോലീസ് സംഘം ഇവിടെ പരിശോധന നടത്തുകയാണ്. കന്യാസ്ത്രീകളെയടക്കം ചോദ്യം ചെയ്യുകയാണ്. ജന്നി രോഗബാധിതയാണ് കന്യാസ്ത്രീ എന്നാണ് മഠത്തിലുള്ളവര്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here