Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരും

February 8, 2019
Google News 0 minutes Read

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരും. രണ്ടു ദിവസത്തിനകം യോഗം ചേരുമെന്നാണ് സൂചന. ബോർഡ് പ്രസിഡൻറ് എ പത്മകുമാറും കമ്മിഷണർ എൻ വാസുവും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒരു ഭാഗത്ത് ,മറുഭാഗത്ത് കമ്മിഷണറും ബോർഡ് അംഗങ്ങളും അങ്ങനെയാണ് നിലവില്‍ ദേവസ്വം ബോര്‍ഡിലെ സ്ഥിതി. ശബരിമല യുവതി പ്രവേശന വിഷയത്തിനു ശേഷം മുതല്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവസ്ഥ ഇതാണ്. സാവകാശ ഹർജി നൽകിയ ബോർഡ് സുപ്രീം കോടതിയിൽ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് എടുക്കും മുമ്പ് പത്മകുമാർ അറിഞ്ഞതുമില്ല. ഈ നിലയിൽ തുടരാൻ താനില്ലെന്ന കാര്യം പത്മകുമാർ കോടിയേരി ബാലകൃഷ്ണനെ ഫോണിലൂടെ അറിയിച്ചിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ.പത്മകുമാര്‍ പുറത്തേക്ക്

ദേവസ്വം ബോർഡ് പ്രസിഡൻറായ ശേഷം പാർട്ടി പരിപാടികളിൽ സജീവമല്ലാത്ത പത്മകുമാർ ഇന്നലെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റി യോഗത്തിലും പൂർണമായും പങ്കെടുത്തു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.രാജഗോപാലൻ നായർ , ദേവസ്വം കമ്മിഷണർ എൻ വാസു, അംഗങ്ങളായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് ബോർഡിന്റെ തീരുമാനങ്ങൾ എടുക്കുന്നതെന്ന ആരോപണമാണ് പത്മകുമാറിനുള്ളത്. പത്മകുമാർ രാജിവെയ്ക്കാൻ സാധ്യത കുറവാണെങ്കിലും അടിയന്തര ദേവസ്വം ബോർഡ് യോഗം രണ്ടു ദിവസത്തിനകം ചേർന്നേക്കും. സുപ്രീം കോടതിയിൽ നിലപാട് സ്വീകരിക്കാൻ ഇടയായ സാഹചര്യം കമ്മിഷണർ ഈ യോഗത്തിൽ വിശദീകരിക്കുമെന്നാണ് സൂചന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here