സെവന്‍സ് ഫുട്‌ബോളിനിടെ ഗാലറി തകര്‍ന്ന് 30 പേര്‍ക്ക് പരിക്ക്
സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് 30 പേര്‍ക്ക് പരിക്ക്. കടലുണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ടീം കടലുണ്ടി സെവന്‍സ് ഫുട്‌ബോള്‍ ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്. സാരമായി പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആസ്പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലുമായി പ്രവേശിപ്പിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ഫൈനലില്‍ ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പില്‍പീടികയുമായിട്ടായിരുന്നു മത്സരം
ഒമ്പതര മണിയോടെയാണ് സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്തെ ഗാലറി പിന്നിലേക്ക് തകര്‍ന്നുവീണത്. കളി കാണാന്‍ രണ്ടായിരത്തിലധികം പേരെത്തിയിരുന്നു. കവുങ്ങു കൊണ്ടാണ് ഗാലറി നിര്‍മ്മിച്ചിരുന്നത്. ഗാലറിയുടെ അടിയില്‍ പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. കളി കാണാന്‍ വൈകിയെത്തിയവര്‍ ഏറെയും കിഴക്കുഭാഗത്തെ ഗാലറിയിലാണ് കയറിയിരുന്നതെന്ന് പറയുന്നു.
ഭാരം കൂടിയതാണ് ഗാലറി തകര്‍ന്നു വീഴാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റ കടലുണ്ടി വള്ളിക്കുന്ന് കുടിക്കേല്‍താഴത്ത് കെടി അമീര്‍ (32),ചാലിയം പടന്നയില്‍ ജിദേഷ് (38),ചാലിയം പടന്നയില്‍ബിജു (30), കടലുണ്ടിതറയില്‍ ഗണശാന്ത് (13) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here