ചിതറയിലേത് വീട്ടുവഴക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം അവാസ്തവം
കൊല്ലം ചിതറിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം അവാസ്തവമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചിതറയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വൈര്യത്തെ തുടര്‍ന്നാണെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read more: ചിതറയിലെ കൊലപാതകം കോണ്‍ഗ്രസിന്റെ പകരം വീട്ടലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍
ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം കോണ്‍ഗ്രസിന്റെ പകരം വീട്ടലാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പെരിയ ഇരട്ടകൊലപാതകത്തിന്റെ തിരിച്ചടിയെന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ അക്രമമെന്നും എന്നാല്‍ കൊല്ലത്തെ കൊലപാതകത്തിനു തിരിച്ചടി നല്‍കാന്‍ സിപിഐഎം അഗ്രഹിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
കൊല്ലം ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വളവുപച്ച സ്വദേശിയ ബഷീറാണ് ഇന്നലെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാന്‍ പൊലീസ് പിടിയിലായിരുന്നു. ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ കൊല നടത്തിയത്. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ബഷീറിന്റെ അനുജന്റെ ഭാര്യയ്ക്കും അനന്തരവള്‍ക്കും പരിക്കേറ്റു. ഇവര്‍ കടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം വ്യക്തിപരമായ കാരണമാണ് കൊലയ്ക്ക് കാരണമെന്നാണ് കടയ്ക്കല്‍ പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും കൊലപാതകം രാഷ്ട്രീയ പരമല്ലെന്നുമാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ നടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here