അഭിനന്ദന്‍ വര്ധമാന്റെ ശരീരത്തില്‍ രഹസ്യവസ്തുക്കളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട്
പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ശരീരത്തിനകത്ത് രഹസ്യ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ട്. നട്ടെല്ലിന് പരിക്കുള്ളതായി പരിശോധനയില്‍ വ്യക്തമായിരുന്നു.കസ്റ്റഡിയിലിരിക്കെ അഭിനന്ദന്‍ വര്ധമാന്റെ ശരീരത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ രഹസ്യം ചോര്‍ത്തുന്നതിന് പാക്കിസ്ഥാന്‍ ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ സാധ്യത കൂടി കണ്ടെത്താനുള്ള പരിശോധനയും നടത്തിയിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലാണ് വിശദമായ പരിശോധനക്ക് വിധേയനാക്കിയത്.
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും അഭിനന്ദിനില്ലെന്നും ഈ ആഴ്ച തന്നെ ആശുപത്രി വിടാനാകുമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അഭിനന്ദിന്‍റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. പോര്‍ വിമാനത്തില്‍ നിന്ന് പാരച്ച്യൂട്ട് വഴി താഴേക്ക് ചാടിയപ്പോഴായിരിക്കാം ഈ പരിക്കേറ്റതെന്നാണ് നിഗമനം. ഇതല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും അഭിനന്ദിനില്ല. അതിനാല്‍ ഈ ആഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ആശുപത്രി വിട്ട ശേഷം രണ്ടാഴ്ചത്തെ വിശ്രമം അഭിനന്ദിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും വ്യാമസേനാ മേധാവി ബി എസ് ധനോവയും ആശുപത്രിയിലെത്തി അഭിനനന്ദിനെ കണ്ടിരുന്നു. ശാരീരികമായ പീഡനങ്ങളല്ല മാനസീക പീഡനമാണ് പക്കിസ്ഥാന്‍റെ കസ്റ്റഡിയില്‍ നേരിട്ടതെന്ന് വ്യോമസേന ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞതായാണ് വിവരം. ആശുപത്രി വിട്ട ശേഷം അഭിനന്ദിന്‍റെ ഡീ ബ്രീഫിംഗ് ഔദ്യോഗികമായി നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here