നിങ്ങള്‍ എങ്ങനെയാണ് രക്തസാക്ഷി ലിസ്റ്റുകൾ സൃഷ്ടിച്ചെടുക്കുന്നത്; സിപിഎമ്മിനെതിരെ ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ചിതറ കൊലപാതകം പെരിയ ഇരട്ട കൊലക്കേസിന് കോൺഗ്രസ് നൽകിയ തിരിച്ചടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കൾ വ്യക്തമാക്കി. ഇതോടെ വീണ്ടും പ്രതിസന്ധിയിലായ സിപിഎമ്മിനെ വിമർശിച്ച് വി.ടി ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തി.
‘സിപിഎം എങ്ങനെയാണ് 101ന്റേയും 501ന്റേയുമൊക്കെ രക്തസാക്ഷി ലിസ്റ്റുകൾ സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ചിതറയിലെ ബഷീറിന്റെ കൊലപാതകം. പണ്ടത്തേപ്പോലെയല്ല, ഇപ്പോഴത്തെ സോഷ്യൽ മീഡിയക്കാലത്ത് കൊലപാതകപ്പാർട്ടിയുടെ ഇത്തരം കപട പ്രചരണങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.’ ബൽറാം കുറിച്ചു.
കപ്പ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം. രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് സഹോദരി അഫ്താബീവി പറഞ്ഞിരുന്നു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവർ പറഞ്ഞു. ഇരുവര്‍ക്കും മുന്‍ വൈരാഗ്യമില്ലെന്ന് ബന്ധു റജീനയും വ്യക്തമാക്കി. കേസിൽ ബഷീറിന്റെ അയല്‍വാസിയായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സിപിഎം ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.കടയ്ക്കല്‍ ചന്തയിലെ മരച്ചീനി കച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട ബഷീര്‍. സഹോദരനെ കുത്തിപരുക്കേല്‍പ്പിച്ച കേസിലടക്കം പ്രതിയായ ഷാജഹാന്‍ സ്ഥിരം മദ്യപാനിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here