ചിറ്റൂർ സ്പിരിറ്റ് കേസ്; അത്തിമണി അനിലിനെ കൊണ്ടുപോയത് പണമിടപാടിന്; കൂടുതൽ വെളിപ്പെടുത്തൽ
ചിറ്റൂർ സ്പിരിട്ട് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അത്തിമണി അനിലിനൊപ്പമുണ്ടായിരുന്ന നന്ദിയോട് സ്വദേശി രാംദാസ്. ചിറ്റൂർ നന്ദിയോട് സ്വദേശി സുഗുണനാണ് സ്പിരിട്ട് കൊണ്ടുവന്നതെന്ന് രാംദാസ് 24 നോട് പറഞ്ഞു. പണമിടപാടിനായി അത്തിമണി അനിലിനെ കൂട്ടികൊണ്ടു പോവുകയായിരുന്നുവെന്നും രാംദാസ് പറഞ്ഞു. 24 എക്‌സ്‌ക്ലൂസീവ്
സംഭവ ദിവസം രാവിലെ അത്തിമണി അനിലിനേയും കൂട്ടി ചിറ്റൂർ മേട്ടുപ്പാളയത്തേക്ക് താനാണ് പോയതെന്നാണ് രാംദാസ് പറയുന്നത്. സ്പിരിട്ട് എത്തിച്ച് തരണമെന്ന്ആവശ്യപ്പെട്ടത് തന്റെ അയൽവാസി കൂടിയായ സുഗുണനാണ്. ഇയാൾക്ക് ചിറ്റൂരിൽ തെങ്ങിൻ തോപ്പുണ്ട്. പണമിടപാടിനായാണ് അനിലിനെ ഒപ്പം കൂട്ടിയത്. ഇടപാടുകാരെന്ന് പറഞ്ഞെത്തിയത് എക്‌സൈസുകാരായിരുന്നുവെന്നും രാംദാസ് പറഞ്ഞു.
ഇതോടെ അനിലിന്റെ കാറിൽ തങ്ങൾ രക്ഷപ്പെട്ടു. സ്പിരിട്ട് പിടികൂടിയ ശേഷവും താൻ സുഗുണനെ വിളിച്ചിരുന്നു. തനിക്ക് ഒന്നും അറിയില്ലെന്നാണ് അയാൾ പറഞ്ഞതെന്നും രാംദാസ് വെളിപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here