സ്പിരിറ്റ് കടത്ത് കേസിൽ സിപിഐഎം നേതാവ് അത്തിമണി അനിൽ അറസ്റ്റിൽ; കുടുക്കിയതെന്ന് വെളിപ്പെടുത്തൽ
ചിറ്റൂർ സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിലായിരുന്ന സിപിഐഎം നേതാവ് അത്തിമണി അനിൽ അറസ്റ്റിൽ. ഇന്നലെ രാത്രി 11.30 ഓടെ ചിറ്റൂർ എക്‌സൈസ് ഓഫീസിൽ എത്തി അനിൽ കീഴടങ്ങുകയായിരുന്നു. ജനതാദൾ പ്രാദേശിക നേതൃത്വം തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് അനിൽ ട്വന്റിഫോറിനോട് പറഞ്ഞു
പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ് ഒന്നിന് എക്‌സൈസ് ഇൻറലിജൻസ് സ്‌ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിലാണ് അത്തിമണി അനിൽ അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചു ദിവസമായി ഇയാൾ ഒളിവിലായിരുന്നു. അനിലിന്റെ അറസ്റ്റു വൈകുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
ജില്ലയിലെ സിപിഐഎം നേതാക്കളുമായും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും അനിലിന് അടുത്ത ബന്ധമുണ്ട്. പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിർമ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനിൽ. സ്പിരിറ്റ് പിടികൂടിയ ഉടൻ തന്നെ, കേസ്സൊഴിവാക്കാനായി നിരവധി സിപിഐഎം നേതാക്കൾ എക്‌സൈസിനെ തുടർച്ചയായി ബന്ധപ്പെട്ടതായും വിവരമുണ്ട്. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്‌സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here