അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പൊടെ തൃശൂര്‍ പൂരക്കാഴ്ചകള്‍ക്ക് പരിസമാപ്തി
അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പൊടെ 36 മണിക്കൂര്‍ നീണ്ട പൂരക്കാഴ്ചകള്‍ക്ക് വടക്കുംനാഥ സന്നിധിയില്‍ അവസാനമായി. പാറമേക്കവും തിരുവമ്പടിയും മുഖാമുഖം നിന്ന് ഉപചാരം ചൊല്ലിയതോടെയാണ് ചടങ്ങുകള്‍ പരിസമാപ്തിയിലെത്തിയത്. ഇനിയുള്ള ഒരു വര്‍ഷക്കാലം പൂരപ്രേമികളെ സംബന്ധിച്ച് കാത്തിരിപ്പിന്റേതാണ്.
പകല്‍പ്പൂരത്തിന്റെ എല്ലാ സൗന്ദര്യവും പൂരപ്രേമികള്‍ക്ക് സമ്മാനിച്ച ശേഷമാണ് തൃശൂര്‍ പൂരത്തിന് സമാപനമാകുന്നത്.രാവിലെ നയ്ക്കാനാലില്‍ നിന്നും മണികനാലില്‍ നിന്നും തിരുവമ്പാടി പാറമേക്കാവ് ഭഗവതികള്‍ പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ വടക്കും നാഥ സന്നിധിയിലേക്കെഴുന്നള്ളി. തുടര്‍ന്ന് തിടമ്പേറ്റിയ ഗജവീരന്‍മാര്‍ പടിഞ്ഞാറേ ഗോപുരനടയില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി. അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പില്‍.
പൂരപ്രേമികള്‍ക്ക് ഇനിയുള്ള ഒരു വര്‍ഷക്കാലം അത് തീര്‍ത്തും കാത്തിരിപ്പിന്റേതാണ്. തൃശൂര്‍ നഗരഹൃദയത്തിലേക്ക് ലോകത്തെ വീണ്ടും മാടി വിളിക്കുന്നതിന് വേണ്ടി…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here