ഓലപീപ്പിയിലൂടെ സംസ്ഥാന അവാർഡ് നേടിയ കാഞ്ചന അന്തരിച്ചു
പഴയ കാല സിനിമാതാരവും സംസ്ഥാന അവാർഡ് ജേതാവായ കാഞ്ചന (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചേർത്തല എക്‌സറേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ചേർത്തല പട്ടണക്കാട് പുന്നയ്ക്കൽ വീട്ടിലായിരുന്നു താമസം.
ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ കാഞ്ചന, നാടകവേദിയിലൂടെയാണ് സിനിമയിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാടകവേദികളിലൂടെയാണ് കുട്ടിക്കാലത്ത് തന്നെ കാഞ്ചന നാടകാഭിനയം തുടങ്ങുന്നത്. പുന്നശേരി കാഞ്ചന എന്നപേരിൽ നാടകരംഗത്ത് സജീവമായി. നാടകരംഗത്ത് നിന്നുള്ള പരിചയമാണ് പിന്നീട് കുണ്ടറ ഭാസിയുമായുള്ള വിവാഹ ബന്ധത്തിലേയ്ക്ക് നയിക്കുന്നത്. ശേഷം കുടുംബത്തിന് വേണ്ടി അഭിനയരംഗം വിടുകയായിരുന്നു.
Read more: നാലരപതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവ്, പുരസ്കാര നിറവില്‍ കാഞ്ചന
പിന്നീട്, വർഷങ്ങൾക്ക് ശേഷം ഇണപ്രാവുകളുട അൻപതാം വാർഷികം ആഘോഷിച്ചതിന്റെ ചടങ്ങുകളിൽ നിന്ന് വന്ന ഒരു പത്ര കട്ടിങ്ങ് കണ്ടിട്ടാണ് ഓലപ്പീപ്പിയുടെ സംവിധായകൻ ക്രിഷ് കൈമൾ കാഞ്ചനമ്മയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ കാഞ്ചനയമ്മക്ക് താൽപര്യമായി. തുടർന്നാണ് ഓലപ്പീപ്പി എന്ന ചിത്രത്തിലേക്ക് കാഞ്ചന എത്തുന്നത്. 2017 ൽ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഓലപീപ്പിയിലൂടെ കാഞ്ചനയ്ക്കായിരുന്നു ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here