മരട് ഫ്‌ളാറ്റ് പൊളിക്കൽ; കമ്പനികൾക്ക് കരാർ നൽകുന്നതിനുള്ള അടിയന്തര കൗൺസിൽ യോഗം നാളെ
മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് കമ്പനികൾക്ക് കരാർ നൽകുന്നതിൽ തീരുമാനമെടുക്കാൻ അടിയന്തര കൗൺസിൽ യോഗം നാളെ ചേരാൻ നഗരസഭക്ക് സബ് കളക്ടറുടെ നിർദേശം. എന്നാൽ, സർക്കാർ രേഖാമൂലം നിർദേശം നൽകിയാൽ മാത്രമേ കരാർ നൽകുന്നതിൽ തീരുമാനമെടുക്കാൻ കഴിയുവെന്നാണ് നഗരസഭയുടെ നിലപാട്.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ നൽകുന്നതിൽ അടിയന്തര കൗൺസിൽ യോഗം നാളെത്തന്നെ ചേരണമെന്നാണ് സബ് കളക്ടർ നഗരസഭക്ക് നൽകിയിരിക്കുന്ന നിർദേശം. ഫ്‌ളാറ്റ് പൊളിക്കുന്നതിൽ നടപടിയെടുക്കേണ്ടത് സർക്കാരാണെന്നാണ് നഗരസഭയുടെ നിലപാട്. ഇതിന് സുപ്രിംകോടതി ചുമതലപ്പെടുത്തിയത് സർക്കാരിനെയാണ്. സർക്കാർ രേഖാമൂലം നിർദേശം നൽകിയാൽ നടപടിയെടുക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ടിഎച്ച് നദീറ പറഞ്ഞു.
തുടർന്ന് സബ്കളക്ടർ നഗരസഭാ ചെയർപേഴ്‌സൺ നദീറ, നഗരസഭാ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ എന്നിവരുമായി ചർച്ച നടത്തി. അതേസമയം, സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായി നഷ്ടപരിഹാരം നിർണയിച്ച ബാലകൃഷ്ണൻ സമിതിയുടെ ശുപാർശക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകൾ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here