ഓടിക്കൊണ്ടിരുന്ന കാറിൽ യുവാവിന് ക്രൂര പീഡനം; നാല് പേർ പിടിയിൽ
മുംബൈയിൽ നാല് പേർ ചേർന്ന് ഇരുപത്തിരണ്ടുകാരനെ ക്രൂരമായി പീഡിപ്പിച്ചു. യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ലൊക്കേഷൻ മനസ്സിലാക്കിയാണ് അക്രമികൾ യുവാവ് നിൽക്കുന്ന സ്ഥലത്തെത്തി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിയൂഷ് ചൗഹാൻ (23), മെഹുൽ പർമാർ (21), അസിഫുല്ല അൻസാരി (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ്.
ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് യുവാവിന് ക്രൂരപീഡനം. മുംബൈ പൊലീസ് റിപ്പോർട്ട് പ്രകാരം യുവാവ് സ്ഥിരമായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുമായിരുന്നു. മുംബൈയിലെ കുർല പ്രദേശത്തെ ഒരു ഹോട്ടലിലാണ് സംഭവ ദിവസം യുവാവ് ഉണ്ടായിരുന്നത്. ഇത് ഇൻസ്റ്റഗ്രാമിൽ യുവാവ് രേഖപ്പെടുത്തിയിരുന്നു. ഈ ലൊക്കേഷൻ കണ്ടാണ് ആക്രമികൾ യുവാവ് നിൽക്കുന്ന സ്ഥലത്ത് എത്തിയത്.
Read Also : കൊല്ലത്ത് പതിനേഴുകാരിക്ക് പീഡനം; അമ്മാവന്റെ ഭാര്യ അടക്കം നാല് പേർ പിടിയിൽ
യുവാവുമായി പരിചയപ്പെട്ട ആക്രമികൾ അവനെ നിൽകാന്ത് ബിസിനസ്സ് പാർക്കിന് സമീപമുള്ള വിദ്യാവിഹാർ സ്റ്റേഷനിൽ എത്തിച്ച് കാറിലേക്ക് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീടാണ് യുവാവിനെ പീഡിപ്പിക്കുന്നത്. കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പീഡനശേഷം യുവാവിനെ കാറിൽ നിന്ന് വലിച്ചെറിയുകയായിരുന്നു.
ഐപിസി സെക്ഷൻ, 392, 323, 504, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here