ഹൈദരാബാദ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി
ഹൈദരാബാദില്‍ ബലാത്സംഗ കൊലപാതകക്കേസ് പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി. അന്വേഷണത്തിന് മൂന്ന് അംഗം സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. റിട്ടയേര്‍ഡ് ജഡ്ജ് സിര്‍പുര്‍കര്‍ സമിതിക്ക് നേതൃത്വം നല്‍കും. റിപ്പോര്‍ട്ട് ആറു മാസത്തിനകം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം വേണ്ട എന്നാണ് തെലങ്കാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിലവില്‍ പ്രത്യേക സംഘം സംഭവം അന്വേഷിക്കുന്നുണ്ട്. അതിനാല്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് സുപ്രിംകോടതി അംഗീകരിച്ചില്ല.
പൊലീസ് പ്രതികളെ വെടിവച്ചുകൊന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന അഭിഭാഷകരായ ജി എസ് മണി, എം എല്‍ ശര്‍മ, മുകേഷ് കുമാര്‍ ശര്‍മ എന്നിവരുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here