പള്ളിയിൽ ആളുകളെ വിളിച്ചുകൂട്ടി നമസ്‌കാരം നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു
നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ ആളെക്കൂട്ടി നമസ്‌കരിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത തിരൂർ ജില്ല ആശുപത്രിയിലെ ഡോക്ടർ അലി അഷ്‌റഫിനെ ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. മാർച്ച് 26 ന് തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദിൽ ഇരുപതോളം പേരുമായി നമസ്‌കാരം നടത്തിയത്തിനായിരുന്നു പൊലീസ് നടപടി.
കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളും ആരാധനാലയങ്ങളും അടച്ചിടാൻ പൊലീസ് നിർദേശം നിലനിൽക്കെയാണ് ഇയാൾ നമസ്‌കാരത്തിന് നേതൃത്വം നൽകിയത്. പള്ളിയിൽ നമസ്‌കാരങ്ങൾക്ക് അലി അഷ്‌റഫ് നേതൃത്വം നൽകുന്നുണ്ടെന്ന് പരിസരവാസികളാണ് പരാതി നൽകിയത്. പ്രാർത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നൽകിയിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
story highlights- suspension, malappuram, 144, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here