ഇന്നും കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളിൽ ജാഗ്രത നിർദേശമുണ്ട്.
ഇടുക്കി, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ മുന്നറിയിപ്പും നൽകി.
നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുൽകരുതൽ നിർദേശങ്ങളോട് സഹകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകളെ ഇന്ന് തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്റ്റേറ്റുകളിലെ തൊഴിലാളി ക്യാമ്പുകളുടെ സുരക്ഷ ഉറപ്പുവരുത്താനും, പ്രശ്നബാധിത മേഖലകളിൽ എൻഡിആർഎഫിന്റെ സാന്നിധ്യം ഉറപ്പാക്കാനും ജില്ലാ കളക്ടമാർക്ക് നിർദേശം.
കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന്
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്.
Story Highlights – red alert, climate alert