തേക്കടിയിൽ ബോട്ടിംഗ് പുനരാരംഭിച്ചു
കാനനഭംഗി ആസ്വദിച്ച് തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗ് സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. പ്രകൃതിയുടെ മനോഹാരിതയ്ക്ക് പുറമെ വന്യമൃഗങ്ങളുടെ സാന്നിധ്യവും യാത്രയിൽ ശ്രദ്ധേയമാണ്. കൊവിഡ് പ്രതിസന്ധിയിൽ നിർത്തി വച്ച ബോട്ടിംഗ് വിനോദ സഞ്ചാര കേന്ദ്രത്തിൽ വീണ്ടും ആരംഭിച്ചു. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് തേക്കടി തടാകത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബോട്ടിംഗ് ആരംഭിച്ചത്.
Read Also : തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഒരു പതിറ്റാണ്ട്: ഇപ്പോഴും വലിഞ്ഞ് നീങ്ങുന്ന അന്വേഷണം
ദിവസവും രാവിലെ 9:30നും ഉച്ചയ്ക്കുശേഷം 3:30നുമായി രണ്ട് സർവീസുകളാണ് ഉണ്ടാകുക. സഞ്ചാരികളുടെ എണ്ണം 50 ശതമാനമായി കുറച്ചതോടെ ബോട്ട് ചാർജ് 250ൽ നിന്ന് 385 ആയി ഉയർത്തി. എൻട്രൻസ് പാസും ബസ് ചാർജും ആനുപാതികമായി വർധിപ്പിച്ചു. ബോട്ടിംഗ് ആരംഭിച്ചത് ടൂറിസം മേഖലക്ക് ഉണർവാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് കാലത്തിന് ശേഷം ടിക്കറ്റ് നിരക്ക് കുറക്കുമെന്നാണ് വനം വകുപ്പിന്റെ നിലപാട്. ടൂറിസം വീണ്ടും ആരംഭിച്ചതോടെ തേക്കടിയിലെ റിസോർട്ടുകളും സജീവമായി തുടങ്ങി.
Story Highlights -thekkady boating restarted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here