ട്വന്റി 20 ലോകകപ്പ് ഫൈനൽ; നൂറ് കടന്ന് ഓസീസ്; ഡേവിഡ് വാർണറിന് ഫിഫ്റ്റി
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ ഒടുവിൽ 14 ഓവറിൽ 123/ 2 എന്ന നിലയിലാണ്. ഫിഫ്റ്റി നേടി ഡേവിഡ് വാർണർ( 53), ആരോൺ ഫിഞ്ച് (5) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. മാക്സ്വെല്ലും(1) ക്രീസിൽ മിച്ചൽ മാർഷുമാണ്(60). ന്യൂസീലൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട് 2 വിക്കറ്റ് നേടി. 8 വിക്കറ്റ് കൈയിലിരിക്കെ ഓസീസിന് ലക്ഷ്യം 35 പന്തിൽ 48 റൺസാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 2016ലെ ലോകകപ്പ് ഫൈനലിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത വെസ്റ്റിൻഡീസിന്റെ റെക്കോർഡാണ് കിവീസ് മറികടന്നത്.
Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് കിവീസിന്റെ ടോപ് സ്‌കോറർ. 48 പന്തുകൾ നേരിട്ട കിവീസ് ക്യാപ്റ്റൻ മൂന്ന് സിക്‌സും 10 ഫോറുമടക്കം 85 റൺസെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയുടെ റെക്കോഡാണ് വില്യംസൺ മറികടന്നത്. ഓസിസിന് വേണ്ടി ജോഷ് ഹസ്സിൽവുഡ് 3 വിക്കറ്റുകൾ നേടി, ആദം സാംബ ഒരു വിക്കറ്റും നേടി.
Stroy Highlights: icc-t20-world-cup-2021-new-zealand-vs-australia-live-updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here