ഉമ്രാന്‍ മാലിക്കിനെ കടത്തിവെട്ടി ലോക്കി ഫെര്‍ഗൂസന്‍
ഐപിഎല്ലിലെ വേഗമേറിയ ബോൾ ഡെലിവറി എന്ന റെക്കോര്‍ഡ് ഗുജറാത്ത് ടൈറ്റന്‍സ് താരം ലോക്കി ഫെര്‍ഗൂസന്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന കിരീടപ്പോരിലാണ് ഫെര്‍ഗൂസന്‍ വേഗമേറിയ പന്തെറിഞ്ഞത്. ഫൈനലില്‍ ജോസ് ബട്‌ലര്‍ക്കെതിരെ അഞ്ചാം ഓവറിലെ അവസാന പന്ത് 157.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞാണ് ലോക്കി ഫെര്‍ഗൂസന്‍ ഉമ്രാന്‍ മാലിക്കിന്‍റെ റെക്കോര്‍ഡ് തകര്‍ത്തത്.
അതേസമയം ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് 2 വിക്കറ്റ് നഷ്ട്ടം. യശസ്വി ജയ്‌സ്വാൾ(16 പന്തിൽ 22 റൺസ്), ക്യാപ്റ്റൻ സഞ്ജു സാംസൺ(11പന്തിൽ 14) എന്നിവരാണ് പുറത്തായത്. യാഷ് ദയാൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കാണ് വിക്കറ്റ്. 9 ഓവർ പിന്നീടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം പുരോഗമിക്കുന്നത്.
Story Highlights: loki ferguson beats umran malik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here