‘ബിജെപിക്കെതിരെ സംസാരിക്കാന്‍ എല്ലാവര്‍ക്കും പേടി’; ഒരേയൊരു മറുമരുന്ന് എഎപിയെന്ന് അരവിന്ദ് കെജ്രിവാള്‍
ഇന്ന് ഇന്ത്യയില്‍ ബിജെപിയെ എതിരിടാനുള്ള ഏക മറുമരുന്ന് ആം ആദ്മി പാര്‍ട്ടി മാത്രമാണെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിക്കൊഴികെ മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബിജെപിയെ വിമര്‍ശിക്കാന്‍ ഭയമാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കളമൊരുക്കുന്നതിനായി ഗുജറാത്തില്‍ സംഘടിപ്പിക്കപ്പെട്ട റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ സഹോദരിയെന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ബിജെപിയേയും കോണ്‍ഗ്രസിനേയും കൊണ്ട് ഗുജറാത്തിലെ ജനങ്ങള്‍ പൊറുതിമുട്ടി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. ഡിസംബറിലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തന്നെ കള്ളനെന്ന് വിളിച്ച ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലാണ് യഥാര്‍ഥ കള്ളനെന്ന് കെജ്രിവാള്‍ ആഞ്ഞടിച്ചു. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് താന്‍ സ്‌കൂളുകളും ആശുപത്രികളും നിര്‍മിച്ചെന്നും സൗജന്യമായി ജനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും ലഭ്യമാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു. തങ്ങളാണ് യഥാര്‍ഥ രാജ്യ സ്‌നേഹം മുന്നോട്ടു വയ്ക്കുന്നതെന്നും ഇങ്ങനെയുള്ള രാജ്യസ്‌നേഹികളെ ബിജെപിക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: AAP only anti-dote for BJP says arvind kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here