Advertisement

ട്രെയിൻ തട്ടി മരിച്ചയാളുടെ സംസ്കാരവുമായി ബന്ധപ്പെട്ട് കത്തിക്കുത്ത് നടന്ന സംഭവം; അന്വേഷണം ഈർജിതം

July 20, 2022
Google News 2 minutes Read
Conflict between natives of Tamil Nadu; Police investigation

കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികൾ തമ്മിൽ ഏറ്റിമുട്ടി രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ഈർജിതമാക്കി. ഇതുവരെ ആരുടെയും പരാതി ലഭിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും പൊലീസ് വിട്ടയച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെങ്കാശി സ്വദേശികളായ മുരുകൻ (27),​ മണികണ്ഠൻ (27) എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒരാളുടെ വയറിലാണ് കുത്തേറ്റത്. മറ്റൊരാൾക്ക് തലയ്‌ക്കാണ് പരിക്ക്. മുരുക്കുംപുഴയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച അന്തോണിയെന്ന സ്ത്രീയുടെ (65) സംസ്കാരവുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലെത്തിയത്. പോസ്റ്റുമോർട്ടം കഴിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഒരുകൂട്ടർ ആവശ്യപ്പെട്ടിട്ടും മുട്ടത്തറയിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചതാണ് തർക്കത്തിന് കാരണം.

Read Also: കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികൾ ഏറ്റുമുട്ടി; രണ്ടു പേർക്ക് ഗുരുതര പരിക്ക്

തർക്കത്തെ തുടർന്ന് കഴക്കൂട്ടം കരിയിൽ വാടകയ്ക്ക് താമസിക്കുന്ന സത്യരാജിനെ ആക്രമിക്കാൻ ബന്ധുവായ മണികണ്ഠന്റെ നേതൃത്വത്തിൽ
കുറച്ചുപേർ എത്തുകയായിരുന്നു. പലവട്ടം ഈ സംഘം ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ആറു മണിയോടെയാണ് സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തിയത്. കത്തിക്കുത്തിൽ മുരുകന് വയറിൽ ഗുരുതരപരുക്കേറ്റു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ മണികണ്ഠന് തലയ്ക്കാണ് പരിക്ക്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്ന ഇവർക്ക് ലഹരിക്കച്ചവടമുണ്ടോയെന്നും എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: Conflict between natives of Tamil Nadu; Police investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here