അട്ടപ്പാടി മധു വധക്കേസില്‍ വിസ്താരത്തിനിടെ വീണ്ടും കൂറുമാറ്റം
അട്ടപ്പാടി മധു വധക്കേസില്‍ വിസ്താരത്തിനിടെ വീണ്ടും കൂറുമാറ്റവും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയും. 22-ാം സാക്ഷി മുരുകന്‍ കോടതിയില്‍ മൊഴി മാറ്റിയപ്പോള്‍ 23-ാം സാക്ഷി ഗോകുല്‍ നേരത്തേ നല്‍കിയ മൊഴിയില്‍ ഉറച്ച് നിന്നു.
12 സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയ കേസില്‍ പ്രോസിക്യൂഷന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതായി 23-ാം സാക്ഷി ഗോകുലിന്റെ മൊഴി. മധുവിനെ ആള്‍ക്കൂട്ടം കാട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടു വരുന്നത് കണ്ടെന്ന മുന്‍ മൊഴിയില്‍ ഗോകുല്‍ ഉറച്ച് നിന്നു. കേസില്‍ നേരത്തേ 13-ാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ച് നിന്നത്. അതേസമയം 22-ാം സാക്ഷി മുരുകന്‍ ഇന്ന് കോടതിയില്‍ മൊഴി മാറ്റി. മധുവിനെ അറിയില്ലെന്നും ആദ്യമൊഴി പൊലീസ് നിര്‍ബന്ധിച്ചതിനാല്‍ നല്‍കിയതെന്നും മുരുകന്‍ കോടതിയില്‍ പറഞ്ഞു. പെട്ടിക്കല്ലിലെ പ്ലാന്റേഷന്‍ കയറ്റിറക്ക് തൊഴിലാളിയാണ് മുരുകന്‍. കേസിലാകെ 12 സാക്ഷികളാണ് കൂറുമാറിയത്. കേസിന്റെ വിചാരണ ഈ മാസം അവസാനത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
Story Highlights: Another defection during the trial in the Attapadi Madhu murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here