യുപിയിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു
ഉത്തർപ്രദേശിലെ മഹോബയിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിക്ക് വെടിയേറ്റത്. വേട്ടക്കാർ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ കൊള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
30 കാരി വന്ദനയ്ക്കാണ് വെടിയേറ്റത്. മാനിനെ വേട്ടയാടാൻ സമീപത്ത് എത്തിയ രണ്ട് പേരാണ് വെടിവച്ചതെന്ന് വന്ദനയുടെ ഭർത്താവ് ഭൂപേന്ദ്ര സിംഗ് രജ്പുത് പറഞ്ഞു. താൻ ഭാര്യയോടൊപ്പം വയലിൽ ജോലി ചെയ്യുമ്പോഴാണ് സംഭവമെന്നും സിംഗ് കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ വന്ദനയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും പിന്നീട് ഝാൻസിയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
രണ്ടുപേരും ഓടി രക്ഷപ്പെട്ടതായി ഭൂപേന്ദ്ര സിംഗ് പറഞ്ഞു. വന്ദനയുടെയും ഗർഭസ്ഥ ശിശുവിന്റെയും നില അതീവഗുരുതരമാണെന്ന് ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന്റെ പ്രസ്താവനയിൽ പറയുന്നു. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവരെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Story Highlights: Pregnant woman shot in stomach in UP’s Mahoba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here