ജെ. തോട്ടത്തില്‍ രാധാകൃഷ്ണന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയില്ല; ബഫര്‍ സോണ്‍ സമിതിയോടും കടം പറഞ്ഞ് സര്‍ക്കാര്‍
ബഫര്‍സോണ്‍ വിദഗ്ധ സമിതിയോടും കടം പറഞ്ഞ് സര്‍ക്കാര്‍. സമിതി ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് മാസങ്ങളായിട്ടും പ്രഖ്യാപിച്ച ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയില്ല. വിദഗ്ധസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് ഒരു രൂപ പോലും സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. ( Kerala government also owes to the buffer zone committee)
ബഫര്‍ സോണ്‍ മേഖലയിലെ നിര്‍മ്മിതികള്‍ സംബന്ധിച്ച വിശദ പഠനത്തിനായി ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30ന്. സ്ഥലപരിശോധന കൂടി നടത്തി റിപ്പോര്‍ട്ട് സമഗ്രമാക്കുകയുമായിരുന്നു വിദഗ്ധ സമിതിയുടെ ലക്ഷ്യം. ഡിസംബര്‍ 16ന് സമിതി അധ്യക്ഷന് ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിറങ്ങി. 1,25,000 രൂപ മാസ ശമ്പളവും പ്രൈവറ്റ് സെക്രട്ടറി, ഡ്രൈവര്‍, പെട്രോള്‍ അടക്കമുള്ള ആനുകൂല്യങ്ങളുമായിരുന്നു ഉത്തരവില്‍. അഞ്ചുമാസത്തെ പഠനത്തിനൊടുവില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് സമിതി റിപ്പോര്‍ട്ട് കൈമാറി. അപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപനം കടത്തിലാണ്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ശരാശരി ഒരുമാസം രണ്ടര ലക്ഷം രൂപ എന്ന കണക്കില്‍ അഞ്ചുമാസത്തേക്ക് 12.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍, സമിതി ചെയര്‍മാന് നല്‍കേണ്ടത്. ഇതിനുപുറമേ മീറ്റിങ്ങുകള്‍ നടത്തിയ ചെലവ് വേറെയും. സാങ്കേതിക തടസങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് വിശദീകരിക്കുകയാണ് പണം അനുവദിക്കേണ്ട ധനവകുപ്പ്. മാസങ്ങള്‍ ആയിട്ടും പരിഹരിക്കപ്പെടാത്ത എന്ത് സാങ്കേതിക പ്രശ്‌നമാണ് ഉള്ളതെന്ന ചോദ്യം അവിടെയും അവശേഷിക്കുന്നു.
Story Highlights: Kerala government also owes to the buffer zone committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here