സിദ്ധാര്‍ത്ഥ് മരിച്ച വിവരം വിളിച്ചറിയിച്ചത് പി.ജി വിദ്യാര്‍ത്ഥി; ഒന്നുമറിയില്ലെന്ന് ഡീനിന്റെ മറുപടിയെന്ന് അമ്മാവന്‍ എം ഷിബു

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച വിവരം പോലും കോളജ് അധികൃതര്‍ വിളിച്ചറിയിച്ചില്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അമ്മാവന്‍ എം ഷിബു. മരണവിവരം പി ജി വിദ്യാര്‍ത്ഥിയാണ് അറിയിച്ചത്. ഡീനിനെ നേരിട്ട് പോയി കണ്ടപ്പോള്‍ പോലും റാഗിങ് വിവരമോ മറ്റെന്തെങ്കിലും അദ്ദേഹം വെളിപ്പെടുത്തിയില്ലെന്നും ഷിബു ട്വന്റിഫോറിനോട് പറഞ്ഞു.(Siddharthan’s death was reported by a PG student)
‘സിദ്ധാര്‍ത്ഥന്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടെന്ന് പറഞ്ഞ് ഒരുപി ജി വിദ്യാര്‍ത്ഥിയാണ് എന്നെ വിളിച്ചത്. മരണവിവരം അറിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആരും കോളജില്‍ നിന്ന് ബന്ധപ്പെട്ടില്ല. പിറ്റേ ദിവസം കോളജില്‍ പോയി ഡീനിനെ കണ്ടപ്പോള്‍ മാനസിക വിഷമം കൊണ്ടാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പൊലീസ് പറയുമെന്നുമായിരുന്നു മറുപടി.
കോളജ് ഹോസ്റ്റലിന് തൊട്ടടുത്താണ് ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഡീന്‍ താമസിക്കുന്നത്. എന്നിട്ടും ഈ സംഭവമൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് എന്തിനാണ്? സിദ്ധാര്‍ത്ഥിന്റെ ഫോണ്‍ സീനിയേഴ്‌സ് പിടിച്ചുവച്ചിരിക്കുകയായിരുന്നു. പിന്നെ അവന്‍ എങ്ങനെയാണ് പീഡനവിവരം ഡീനിനോടും ഞങ്ങളോടുമൊക്കെ വിളിച്ചുപറയുന്നത്?’ ഷിബു ചോദിച്ചു.
അതേസമയം സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെന്ന വാദമാണ് സര്‍വകലാശാല ഡീന്‍ ഡോ. എംകെ നാരായണന്റെ വാദം. നടപടി ക്രമങ്ങള്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആരേയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡീന്‍ എംകെ നാരായണന്‍ വ്യക്തമാക്കി.
Story Highlights: Siddharthan’s death was reported by a PG student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here