സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ കോണ്‍ഗ്രസും എഎപിയും; ഹരിയാനയില്‍ സഖ്യമില്ല

ഹരിയാനയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സീറ്റ് ചര്‍ച്ച പരാജയം. സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരു പാര്‍ട്ടികളും തയ്യാറായില്ല. 20 സ്ഥാനാര്‍ഥി കളുടെ ആദ്യ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. ഹരിയാനയില്‍ 10 സീറ്റുകളിലെങ്കിലും മത്സരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടിയും, പരമാവധി 6 സീറ്റുകളെ നല്‍കുമെന്ന് കോണ്‍ഗ്രസും നിലപാടെടുത്തതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. (no alliance between congress and AAP in Haryana assembly election)
സഖ്യമില്ലെങ്കില്‍ 90 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ.എ.പി എം പി സഞ്ജയ് സിങ് വ്യക്തമാക്കി. 20 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു.കെ.സി.വേണുഗോപാലും എ.എ.പി. എം.പി. രാഘവ് ഛദ്ദയും മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് കോണ്‍ഗസ് ദേശീയ നേതൃത്വം നല്‍കുന്ന സൂചന.
Read Also: ‘ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്’; ബി.എസ്.എഫ് പദ്ധതി ഫലപ്രദം
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാന ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായി. ഹരിയാനയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉപാധ്യക്ഷന്‍ ജി എല്‍ ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണം ശനിയാഴ്ച ആരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറ്റന്നാള്‍ ജമ്മു കാശ്മീരില്‍ പ്രചരണത്തിന് എത്തും.
Story Highlights : no alliance between congress and AAP in Haryana assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here