എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടം: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; കമ്പനിയുടെ മറ്റൊരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിര്‍ദേശം
എംഎസ്‌സി എല്‍സ 03 കപ്പല്‍ അപകടത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കപ്പല്‍ അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ ഒരു പെനാല്‍ട്ടി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. അതിന്മേലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. (high court in MSC ELSA 3 shipwreck)
വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി കമ്പനിയുടെ AKITETA II കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക കെട്ടിവയ്ക്കാതെ കപ്പലിന് പോകാന്‍ അനുവാദം നല്‍കിയേക്കില്ല. അടുത്ത ദിവസം തന്നെ ഇതില്‍ കൂടുതല്‍ വാദങ്ങളുണ്ടായേക്കും.
Read Also: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി; മഴക്കെടുതിയിൽ 78 മരണം, 37 പേരെ കാണാനില്ല
എംഎസ്‌സി കമ്പനിക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് കടുത്ത ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നല്‍കിയ പെനാലിറ്റി സ്യൂട്ടിന്മേല്‍ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടലുണ്ടായിരിക്കുന്നത്. ലൈബീരിയന്‍ ചരക്ക് കപ്പലായ എംഎസ്‌സി എല്‍സ 3 മെയ് 24നാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈലും കൊച്ചിയില്‍നിന്ന് 40 നോട്ടിക്കല്‍ മൈലും അകലെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്.
Story Highlights : high court in MSC ELSA 3 shipwreck
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




