Advertisement

DYFI നേതാവിന് ക്രൂരമർദ്ദനം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 3 പേർ പിടിയിൽ; മർദ്ദനം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്

October 9, 2025
Google News 2 minutes Read

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. കോയമ്പത്തൂർ മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സുർജിത്ത് DYFI കൂനത്തറ മേഖല സെക്രട്ടറിയും ഹാരിസ് DYFI ഷൊർണൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമാണ്.

എന്നാൽ കൂനത്തറ മേഖല പ്രസിഡണ്ട്‌ കിരണിന്റെ പേര് പൊലീസ് എഫ് ഐ ആറിൽ ഇല്ല. ഒളിവിലുള്ള ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷ് ഉൾപ്പെടെയുള്ളവർക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു. ആക്രമണം നടന്നത് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലെന്നാണ് എഫ്‌ഐആർ. മർദ്ദനം കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയെന്ന് പൊലീസ് FIR.

രാഗേഷിനെ വിനേഷ് തെറിവിളിച്ചതിൻ്റെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് 4 – 10നുമിടയിലാണ് ആക്രമണം നടന്നത്. അതേസമയം ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച മുൻ നേതാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. വിനേഷിൻ്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായും തലക്കേറ്റ പരിക്കുകൾ അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. വാണിയംകുളം പനയൂർ സ്വദേശിയാണ് ​ഗുരുതരാവസ്ഥയിലായ വിനേഷ്.

Story Highlights : palakkad dyfi leader assault case three arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here