‘അഫ്ഗാൻ -പാക് ബന്ധം വഷളായി, രാജ്യത്തെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല’; പാകിസ്താന് മുന്നറിയിപ്പ് നൽകി അഫ്‌ഗാൻ വിദേശകാര്യ മന്ത്രി
പാകിസ്താന് മുന്നറിയിപ്പ് നൽകി അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അഫ്ഗാനിസ്താനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല. പാകിസ്താൻ അഫ്ഗാനിസ്താൻ ബന്ധം വഷളായി. ഇന്ത്യയുമായി അടുക്കാനാണ് അഫ്‌ഗാൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം.
“പാകിസ്താൻ അഫ്ഗാനിൽ കളിക്കുന്നത് നിർത്തണം. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി ഇത്തരം കളികൾ കളിക്കുന്നത് നല്ലതല്ലെന്ന് അവർ നിങ്ങളോട് വിശദീകരിക്കും. ഞങ്ങൾക്ക് ഒരു നയതന്ത്ര പാത വേണം” അഫ്‌ഗാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെയും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി പറഞ്ഞു.
ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണിത്. ഇരുരാജ്യങ്ങളും ഭീകരവാദത്തിന് എതിരെ ഒന്നിക്കാൻ ധാരണയായിരുന്നു. ജയ്ശങ്കറുമായുള്ള തന്റെ ചർച്ചകൾ “ഫലപ്രദവും ഭാവിയെക്കുറിച്ചുള്ളതുമായിരുന്നു എന്ന് മുത്തഖി പറഞ്ഞു.
വ്യാപാരം, വികസനം, സുരക്ഷ എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഇരുപക്ഷവും സമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ വികസന പദ്ധതികൾ തുടരാനും അവരുടെ വ്യാപ്തി വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സമീപകാല ഭൂകമ്പങ്ങളിലും വെള്ളപ്പൊക്കങ്ങളിലും ഇന്ത്യ നൽകിയ മാനുഷിക പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
2021-ൽ താലിബാൻ ഏറ്റെടുത്തതിനുശേഷം ഏറെക്കുറെ സ്തംഭിച്ചുപോയ സാമ്പത്തിക ഇടപെടൽ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ സൂചനയായി, “ഉഭയകക്ഷി വ്യാപാരത്തിന്റെ തടസ്സങ്ങൾ നീക്കുന്നതിനായി” ഇരു രാജ്യങ്ങളും ഒരു സംയുക്ത വ്യാപാര സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി മുത്തഖി പ്രഖ്യാപിച്ചു. സുരക്ഷാ രംഗത്ത്, താലിബാൻ സർക്കാർ പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തഖി പറഞ്ഞു.
Story Highlights : afganistan against pak attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




