തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ നവംബർ 11 ന് പരിഗണിക്കും
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും.വിവിധ സംസ്ഥാനങ്ങളിലെ എസ് ഐ ആറിനെതിരായ ഹർജികൾ ആണ് പരിഗണിക്കുക.ഡി എം കെയുടെ ഹർജിയും ഇതിൽ ഉൾപ്പെടുന്നു.
എസ്ഐആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്.
അതേസമയം, ബംഗാളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചത് മുതൽ ശക്തമായ പ്രതിഷേധ ആഹ്വാനം നടത്തിയ പാർട്ടി ആണ് തൃണമൂൽ കോൺഗ്രസ്. ഇന്ന് ബംഗാൾ ഉൾപ്പെടെ 12 ഇടങ്ങളിൽ എസ്‌ഐആർ പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ ആണ് മുഖ്യമന്ത്രി മമതാ ബാനർജി മെഗാ റാലി സംഘടിപ്പിച്ചത്.
Story Highlights : SIR Petitions to be considered on November 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




