അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി സിപിഐഎം സ്ഥാനാര്‍ഥി; പിപി സുരേശന്‍ മത്സരിക്കുക കണ്ണൂര്‍ പട്ടുവം പഞ്ചായത്തില്‍
കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാര്‍ഥി അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ഇരുപത്തിയെട്ടാം പ്രതി പിപി സുരേശനെയാണ് സിപിഐഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പട്ടുവം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്ന് സുരേശന്‍ ജനവിധി തേടും. കൊലക്കേസ് പ്രതിയെ സിപിഐഎം സ്ഥാനാര്‍ഥിയാക്കിയത് വിവാദമായി.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരത്തുണ്ടായ കയ്യാങ്കളിയില്‍ സിപിഐഎം നേതാവും പഞ്ചായത്ത് അംഗവുമായ പി പി ബാലകൃഷ്ണനും ബന്ധുക്കള്‍ക്കും ആണ് പരുക്കേറ്റത്. ബ്രാഞ്ച് സെക്രട്ടറി വെങ്ങക്കണ്ടി സജീവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ആക്രമിച്ചു എന്നാണ് പരാതി. സജീവന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിന് പിന്നില്‍ ബാലകൃഷ്ണനും കുടുംബവും ആണെന്ന് ആരോപിച്ച് ആയിരുന്നു അക്രമം.
തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടി വച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ, സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ അനുവദിക്കില്ലെന്ന് മണ്ഡലം പ്രസിഡന്റുമാര്‍ നിലപാട് എടുക്കുകയായിരുന്നു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രമേശ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സേവ്യര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം തടഞ്ഞത്. സമവായ നീക്കം തുടരുകയാണ്.
Story Highlights : Ariyil Shukoor murder case accused as CPIM candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




