യൂട്യൂബ് വ്യൂവർഷിപ്പ് തട്ടിപ്പിന് ഫോൺ ഫാമിംഗ്; ഏജൻസികൾക്ക് ചാനൽ ഉടമ നൽകിയത് കോടികൾ
ബാർക് റേറ്റിങ് തട്ടിപ്പ് കൂടാതെ യൂട്യൂബ് യൂട്യൂബ് വ്യൂവർഷിപ്പിലും തട്ടിപ്പ് നടന്നു. യൂട്യൂബ് വ്യൂവർഷിപ്പിലും വ്യാപകമായി തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാനൽ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു.
കൈക്കൂലി കൊടുത്ത് ഡാറ്റ തിരിമറി നടത്തുന്നതിനോടൊപ്പം ലോക്കൽ കേബിൾ നെറ്റ് വർക്കുകളിൽ ബാർക്ക് സ്ഥാപിച്ച റേറ്റിംഗ് മീറ്ററുകളുടെ സ്ഥല സൂചികയായി ആ പ്രദേശത്തിൻ്റെ പിൻകോഡ് നമ്പറുകൾ പ്രേംനാഥ് ചാനൽ ഉടമയ്ക്ക് നൽകി. ഇവിടങ്ങളിൽ സ്വാധീനം ചെലുത്തി റേറ്റിംഗ് ഉയർത്താൻ വലിയ ശ്രമങ്ങൾ നടന്നു.
Read Also: ടിവി റേറ്റിങ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും ബാർക് സിഇഒക്കും പരാതി, ഡിജിപി അന്വേഷിക്കും
വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിൾ നെറ്റ് വർക്കിൽ ലാൻഡിംഗ് പേജ് എടുത്ത് റേറ്റിംഗിൽ വൻ വർദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക്ക് തിരിമറിക്ക് ചാനൽ ഉടമ തുടക്കം കുറിച്ചത്. 85 ലക്ഷത്തോളം കേബിൾ കണക്ഷനുകളുള്ള കേരളത്തിൽ ഈ ചെറിയ നെറ്റ് വർക്കിലെ ലാൻ്റിംഗ് പേജ് റേറ്റിംഗിൽ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷൻ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാൻ ചാനൽ ഉടമയ്ക്കായി.
Story Highlights : Phone farming for YouTube viewership fraud; Channel owner paid crores to agencies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




